4/17/2012

ആണവ നിലയം കീജയ്‌, സഖാവ്‌ വിഎസ്‌ പൂഹോയ്...


രാഷ്ട്രീയ പാര്ട്ടികളായാല്ഇങ്ങനെതന്നെ വേണം. സാഹചര്യങ്ങള്ക്ക്അനുസരിച്ചായിരിക്കണം നിലപാട്‌. അല്ലാതെ, ഇന്ത്യയിലെല്ലായിടത്തും ഒരേ നിലപാടു സ്വീകരിച്ചാല്ചുറ്റിപ്പോകില്ലേ. കേരള സംസ്ഥാന കമ്മിറ്റി, തമിഴ്നാട്സംസ്ഥാന കമ്മിറ്റി എന്നിങ്ങനെ കമ്മിറ്റികളുണ്ടാക്കിയിരിക്കുന്നത്തരാതരം സംസ്ഥാനാടിസ്ഥാനത്തില്നിലപാടുകളെടുക്കാനും നടപ്പാക്കാനും കൂടിയാണെന്നേ. ഉവ്വ്‌, സത്യം.
കൂടംകുളത്ത്ആണവനിലയം വേണം എന്നു പറയുന്നത്തമിഴ്നാട്ടിലെ സിപിഎം മാത്രമല്ല. അവിടെയുള്ള ഒരുമാതിരിപ്പെട്ട രാഷ്ട്രീയ പാര്ട്ടികളൊക്കെ അതുതന്നെയാണു പറയുന്നത്‌. കാരണം ലളിതം. തമിഴ്നാട്ടിലെ വൈദ്യുതി ക്ഷാമം നമ്മള്വിചാരിക്കുന്നതിനേക്കാളൊക്കെ അപ്പുറത്താണ്‌. ദിവസം ആറു മണിക്കൂറാണ്പവര്കട്ട്‌. അതായത്‌ 24 മണിക്കൂറുള്ള ദിവസത്തിന്റെ നാലിലൊന്നു ഭാഗവും അവര്ഇരുട്ടിലാണെന്നു ചുരുക്കം. രാവിലെ എട്ടുമണിക്കു തുറക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ 11ന്അടയ്ക്കുമേ്രത പിന്നെ തുറക്കുന്നത്ഒരു മണിക്കാണ്‌. അതു വരെ നോ വൈദ്യുതി. അങ്ങനെ മൂന്നു തവണ വീതം ഇതേ പരിപാടി. ചിലപ്പോള് പറഞ്ഞ സമയത്തിന്റെ ക്രമത്തിലൊക്കെ നേരിയ വ്യത്യാസമുണ്ടാകാം. എന്നാലും സംഗതി ഉള്ളതു തന്നെയാണ്‌. ജയലളിതാമ്മയും കരുണാനിധി കലൈഞ്ജരും പിന്നെ, എണ്ണമറ്റ ദ്രാവിഡ മുന്നേറ്റ കഴകങ്ങളും ഇക്കണ്ട കാലമത്രയും കൂട്ടായും ഒറ്റയക്കും ശ്രമിച്ചിട്ടും പവര്മാത്രം കനിയുന്നില്ല. പവര്ജയലളിതയുടെ കൈയിലാണെങ്കില്ഡിഎംകെയും മറിച്ച്അത്ഡിഎംകെയുടെ കൈയിലാണെങ്കില്അമ്മാവും പരസ്പരം കുറ്റപ്പെടുത്തുന്നത് കാര്യം മാത്രം മാറ്റിനിര്ത്തിയാണത്രേ. കാരണം രണ്ടു കൂട്ടര്ക്കും കാര്യവിവരമുണ്ട്‌. വെറുതേ വായിട്ടലച്ചിട്ടു കാര്യമില്ല. പവര്ഷോര്ട്ടേജ്പരിഹരിക്കാന്ധര് നടത്തിയിട്ടൊട്ടു ഫലവുമില്ല. വിലക്കയറ്റം, റോഡ്പൊട്ടിപ്പൊളിഞ്ഞ പ്രച്നൈ, ടിവിയിലെ ഗ്രെയ്ന്സ്മാറാത്ത പ്രച്നൈ, പഞ്ചസാരയ്ക്കു മധുരം പോരാത്ത പ്രച്നൈ തുടങ്ങിയതൊക്കെ ഉയര്ത്തിക്കാട്ടി ധര്ണയോ വഴിതടയലോ ഒക്കെ നടത്താന്കലൈഞ്ജര്റെഡി. മുമ്പ്അമ്മാവും റെഡിയായിരുന്നു. പക്ഷേ, വൈദ്യുതിക്കാര്യം മാത്രം മിണ്ടില്ല.
അങ്ങനെയിരിക്കുമ്പോഴാണ്കൂടംകുളം സമരം. പഞ്ചായത്ത്തെരഞ്ഞെടുപ്പില്കൂടംകുളംകാര്ക്കും വോട്ടുള്ളതുകൊണ്ട്ജയലളിത സമരത്തെ അനുകൂലിച്ചു. ആവേശത്തില്സമരം കയറിയങ്ങു മൂത്തു. പക്ഷേ, ഇപ്പോള്സമരത്തോട്അത്ര ലോഹ്യമില്ലെന്നു മാത്രം. മാത്രമല്ല, കൂടംകുളത്ത്ഉല്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവനും തമിഴ്നാടിനു മാത്രം കിട്ടണമെന്ന്അമ്മാ കല്പന പുറപ്പെടുവിക്കുകയും ചെയ്തിരിക്കുകയാണ്‌. ഇവിടെ ഭരിക്കുന്ന യുഡിഎഫ്പറയുന്നതിനെല്ലാം നോ പറയുന്ന സിപിഎമ്മിനെപ്പോലെയല്ല അവിടത്തെ സിപിഎം. അതാണു കഥയുടെ മര്മം. അവര്കൂടംകുളം സമരത്തിന്എതിരാണ്‌. എന്നുവച്ചാല്ആണവനിലയം വേണം, വൈദ്യുതി വേണം എന്നുതന്നേ. ഏതെങ്കിലും കാലത്ത്വിപ്ലവം വരുമ്പോള്അത്ടിവിയില്കൂടി അറിയണമെങ്കില്കരണ്ട്വേണ്ടേ അണ്ണാ എന്നാണു ചോദ്യം. അത്പ്രകാശ്കാരാട്ടിനു പിണറായിക്കും എം വി ജയരാജനും പോലും മനസിലാകും. പക്ഷേ, സഖാവ്വി എസിനു മനസിലാകില്ല. അതുകൊണ്ട്ലങ്ങേര്സമരക്കാര്ക്ക്അഭിവാദ്യം അര്പ്പിക്കാന്ചുവന്ന കൊടിയും പ്ലാസ്റ്റിക്മാലയുമൊക്കെ പൊതിഞ്ഞുകെട്ടി കൂടംകുളത്തേയ്ക്കു വണ്ടി ബുക്ക്ചെയ്തു. പ്രത്യേകിച്ചു പണിയൊന്നുമില്ലാത്ത കുറേയാളുകള്അങ്ങേരുടെ കൂട്ടത്തില്വേണമെങ്കില്വണ്ടിയില്കയറാന്റെഡിയായി വരികയും ചെയ്തു. അപ്പോഴാണ്പാര്ട്ടി പറയുന്നത്‌: അതേയ്‌, സഖാവ്അങ്ങോട്ടു പോകണ്ട. അവിടെയൊക്കെ വലിയ കുഴപ്പമാ. സഖാവ്കന്റോണ്മെന്റ്ഹൗസിലിരുന്നാല്മതി. 
, എന്നാപ്പിന്നെ അങ്ങനെയാകട്ടെ എന്നു വാപൊത്തിപ്പിടിച്ച്മൂളുമെന്നു നിനച്ചിരിക്കുമ്പോഴാണ്പതിവു മാധ്യമ വൈതാളികരെ പിടിച്ചു വി എസ്പറയുന്നു, എന്നോടാരും പോകണ്ടാന്നു പറഞ്ഞിട്ടില്ല. പിന്നെ അതായി വാര്ത്ത.
പോകണ്ടാന്നു പറഞ്ഞിട്ടില്ല എന്നു പറഞ്ഞാല്അതിന്റെ അര്ത്ഥം, ഞാന്പോകും എന്നാണെന്നു മനസിലാകാന്തോമസ്ഐസക്കിനെപ്പോലെ ബുദ്ധിജീവിയൊന്നുമാകണ്ട കാര്യമില്ല.
ഇതിലും എത്രയോ ഭേദമായിരുന്നു, രണ്ടു സംസ്ഥാന കമ്മിറ്റിയും ആണവ നിലയം കീ ജയ്എന്നൊരു തലക്കെട്ടിട്ട്പ്രമേയം പാസാക്കുന്നത്‌. അതെങ്ങനെയാ, നല്ല ബുദ്ധിയൊന്നും സമയത്ത്തോന്നില്ലല്ലോ.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites