samakaalikam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
samakaalikam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

5/19/2013

അബ്ദുല്‍ നാസര്‍ മഅദനി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അയച്ച കത്തിന്റെ പൂര്‍ണ രൂപം.










From

Abdul Nasir Maudany
Under Trial Prisoner (No. 8362)
Central Prison
Parappara Agrahara
Bangalore

To

His Excellancy Rashtrapathi Pranab Mukherji
President of India
Rashtrapathi Bhavan
New Delhi - 110 00

Most Respected Sir,

ഞാന്‍ അബ്ദുന്നാസിര്‍ മഅദ്‌നി, 48 വയസ്സ്, എസ്. സി. 1478-86/2010 എന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ബാംഗ്ലൂര്‍ പരപ്പര അഗ്രഹാര ജയിലെ അന്തേവാസിയാണ്. കേരളത്തിലെ വിവിധ ജാതിമതവിശ്വാസികളായ ആയിരകണക്കിന് ആളുകള്‍ അംഗങ്ങളായുള്ളതും ഇന്ത്യന്‍ ഭരണഘടനക്ക് നൂറുശതമാനം വിധേയമായും കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിച്ചുവരുന്നതുമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപനകനും ചെയര്‍മാനുമാകുന്നു. സമൂഹത്തിലെ നൂറുകണക്കിന് അവശരും നിര്‍ധനരുമായ വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യമായി പ്രൈമറി തലം മുതല്‍ പി.ജി. വരെ അക്കാദമിക് വിദ്യാഭ്യാസവും ഒപ്പം മതവിദ്യാഭ്യാസവും നല്‍കി രാജ്യത്തിനും സമൂഹത്തിനും പ്രയോജനം ചെയ്യുന്നവരായി അവരെ മാറ്റിയെടുത്തുകൊണ്ട് 27 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അന്‍വാര്‍ശ്ശേരി അല്‍-അന്‍വര്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റും ഒരു സാമൂഹ്യപ്രവര്‍ത്തകനും സര്‍വ്വോപരി അങ്ങ് പ്രഥമപൗരനായുള്ള ഈ രാജ്യത്തെ ഒരു പൗരനുമാണ് ഞാന്‍.

പതിറ്റാണ്ടുകളായി അകാരണമായി നിരന്തര പീഢനങ്ങള്‍ക്ക് വിധേയനാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയായ ഞാന്‍ ഇപ്പോള്‍ വളരെ കൂടുതല്‍ ശാരീരികബുദ്ധിമുട്ടുകളും മാനസികവേദനയും അഭിമാനക്ഷതവും അനുഭവിക്കുന്ന ഒരു സാഹചര്യത്തിലാണ് ഇന്ത്യയുടെ അമരക്കാരനും പ്രഥമപൗരനുമായ അങ്ങേയ്ക്ക് ഈ കത്തെഴുതുന്നത്.

Most Respected Sir,

1998
മാര്‍ച്ച് 31-ന് കോയമ്പത്തൂര്‍ സ്‌ഫോടനകേസിന്റെ പേരില്‍ എന്നെ എറണാകുളത്തെ എന്റെ വസതിയില്‍ നിന്ന് അര്‍ദ്ധരാത്രിയില്‍ അറസ്റ്റ് ചെയ്യുകയും തമിഴ്‌നാട്ടിലെ വിവിധ ജയിലുകളില്‍ വിചാരണത്തടവുകാരനായി പാര്‍പ്പിക്കുകയും ചെയ്തു. 1992 ആഗസ്റ്റ് 6-ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ ബോംബാക്രമണത്തില്‍ വലതുകാല്‍മുട്ടിന് താഴ്ഭാഗത്ത് വെച്ച് മുറിച്ച് മാറ്റപ്പെട്ട് ഒറ്റക്കാലില്‍ ജീവിക്കുന്ന എന്നെ നീണ്ട ഒന്‍പതര വര്‍ഷമാണ് ജയിലില്‍ അടച്ചിരുന്നത്.

അറസ്റ്റ് ചെയ്യുമ്പോള്‍ 100 കിലോയിലധികം ശരീരഭാരമുണ്ടായിരുന്ന ഞാന്‍ ജയില്‍ ജീവിതത്തിന്റെ പീഢനങ്ങള്‍ കാരണം നിരവധി രോഗങ്ങള്‍ക്കടിമപ്പെടുകയും അര്‍ഹമായ യാതൊരു ചികിത്സയും ലഭിക്കാതെ എന്റെ ശരീരഭാഗം 48 കിലോയായി കുറയുകയും ഒരു അസ്ഥികൂടം പോലെ ആവുകയും ചെയ്തു. നീണ്ട ഒന്‍പതര വര്‍ഷത്തെ പീഢനങ്ങള്‍ക്ക് ശേഷം 2007 ആഗസ്റ്റ് 1-ാം തീയതി കോയമ്പത്തൂര്‍ Special Court for Bomb Blast Cases എന്നെ പരിപൂര്‍ണ്ണ നിരപരാധിയാണെന്ന് പ്രഖ്യാപിച്ച് വെറുതെ വിടുകയും ചെയ്തു.

എന്നെ വെറുതെ വിട്ട കോടതി വിധി തികച്ചും ശരിയാണെന്ന് ബോദ്ധ്യമുണ്ടായിരുന്ന തമിഴ്‌നാട് ഗവണ്‍മെന്റ് വിധിക്കെതിരെ അപ്പീല്‍ പോയില്ല. പക്ഷേ കോയമ്പത്തൂര്‍ സ്വദേശികളായ ഏതാനും വ്യക്തികള്‍ ബി.ജെ.പി.യുടെ സഹായത്തോടും പിന്തുണയോടുംകൂടി എന്നെ വെറുതെവിട്ട വിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. മദ്രാസ് ഹൈക്കോടതി അപ്പീല്‍ തള്ളി എന്നെ വെറുതെവിട്ട വിധി അംഗീകരിച്ചുകൊണ്ടും ഞാന്‍ നിരപരാധിയാണെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു. 

കേരളത്തില്‍ എറണാകുളത്ത് കലൂരില്‍ എന്റെ ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളും താമസിച്ചിരുന്ന വീട് വരെ വിറ്റും നിരവധി നല്ലയാളുകളുടെ സഹായത്തോടും കൂടി കേസ് നടത്തി നിരപരാധിത്വം തെളിയിച്ച് ആരോഗ്യവും കിടപ്പാടവും എല്ലാം നഷ്ടപ്പെട്ട് ജയില്‍ മോചിതനായ ഞാന്‍ ഒന്‍പതര വര്‍ഷം വിധവയെപ്പോലെ ജീവിച്ച എന്റെ ഭാര്യക്കും അനാഥരെപോലെ ജീവിച്ച എന്റെ പിഞ്ചുമക്കള്‍ക്കും വൃദ്ധരായ എന്റെ മാതാപിതാക്കള്‍ക്കും ഒരല്പം സമാധാനം പകര്‍ന്നുകൊണ്ട് അവരോടൊപ്പം ജീവിച്ചുകൊണ്ട് കേരളത്തിലെ രാഷ്ട്രീയ-മത-സാമൂഹ്യരംഗങ്ങളില്‍ കഴിയുന്ന സേവനം ചെയ്തുകൊണ്ട് മുന്നോട്ട് നീങ്ങികൊണ്ടിരിക്കുമ്പോഴാണ് 2010 ആഗസ്റ്റ് 17-ന് ബാംഗ്ലൂര്‍ പോലീസ് എന്നെ കള്ളക്കേസില്‍ കുടുക്കി വീണ്ടും അറസ്റ്റ് ചെയ്യുന്നത്.

കഴിഞ്ഞ 3 വര്‍ഷത്തോളമായി അകാരണമായി ബാംഗ്ലൂര്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന ഞാന്‍ നിരവധി രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. Coronary Artery Disease Insulin Dependent Diabetes, Diabetic Neuropathy, Cervical Spondylosis, Lumbar Disc Prolapse, Hypertension Prostatomegal, Neurogenic bladder, Allergic Rhinitis, Peptic Ulcer തുടങ്ങിയ നിരവധി രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഞാന്‍ ദിവസവും 20 തരം ഗുളികകളും 4 പ്രാവശ്യം ഇന്‍സുലിന്‍ ഇന്‍ജക്ഷനും എടുത്തുകൊണ്ടിരിക്കുകയാണ്.

ജയിലില്‍ അടയ്ക്കപ്പെടുമ്പോള്‍ കാഴ്ചശക്തിക്ക് യാതൊരു തകരാറും ഇല്ലാതിരുന്ന എനിക്ക് 3 വര്‍ഷത്തോളമാകുന്ന ജയില്‍ വാസം എന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി പൂര്‍ണ്ണമായും ഇടതുകണ്ണിന്റെ കാഴ്ചശക്തി 75 ശതമാനവും നഷ്ടപ്പെട്ടുകഴിഞ്ഞു.

എന്നെ ബാംഗ്ലൂര്‍ പോലീസ് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതിന്റെ അടുത്തദിവസം മുതല്‍ തന്നെ എന്റെ കുടുംബവും എനിക്ക് നീതി ലഭ്യമാക്കുവാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന Justice for Madany Forum വും മുന്‍കൈയെടുത്ത് എനിക്ക് വേണ്ടി നിയമപോരാട്ടങ്ങള്‍ ആരംഭിച്ചു.

ബാംഗ്ലൂര്‍ സെഷന്‍സ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവിടങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ജാമ്യാപേക്ഷകള്‍ തള്ളി.

ബോംബ് ബ്ലാസ്റ്റ് എന്നും തീവ്രവാദക്കേസ് എന്നും കേള്‍ക്കുമ്പോള്‍ തന്നെ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത് നിരപരാധിയാണോ കുറ്റവാളിയാണോ എന്നൊന്നും കേള്‍ക്കാന്‍ പോലും തയ്യാറാകാതെ മുന്‍വിധിയോടുകൂടി മാത്രം കേസിനെ എടുക്കുകയും വിധിപറയുകയൂം ചെയ്യുന്ന നമ്മുടെ ജൂഡീഷ്യല്‍ സംവിധാനത്തിന്റെ ബലിയാടാണ് ഞാന്‍.

ജാമ്യാപേക്ഷ കര്‍ണ്ണാടകയിലെ കോടതികള്‍ തള്ളിയതിന് ശേഷം സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ എന്റെ ജാമ്യാപേക്ഷ ആദ്യം എത്തിയ ബെഞ്ചില്‍ ''പോലീസ് ഇങ്ങനെ ഒരു കേസ് എടുത്തതില്‍ സംശയവും അത്ഭുതവും തോന്നുന്നു എന്ന്'' പറഞ്ഞ് ഹോണറബിള്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എനിക്ക് ജാമ്യം തരാന്‍ തയ്യാറായപ്പോള്‍ അതേബെഞ്ചിലെ ഹോണറബില്‍ ജസ്റ്റിസ് ജ്ഞാന്‍സുധാമിശ്ര ജാമ്യം നല്‍കുന്നതിന് വിയോജിപ്പ് രേഖപ്പെടുത്തുകയും ജഡ്ജിമാരുടെ ഇടയിലെ അഭിപ്രായവ്യത്യാസം കാരണം ജാമ്യാപേക്ഷ ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

കേസ് നിരവധി ഹിയറിങ്ങ് തീയതികള്‍ മാറ്റിമാറ്റിവച്ച് ദീര്‍ഘകാലം നീണ്ടുപോയതിന് ശേഷം അവസാനം ഹോണറബിള്‍ ജസ്റ്റിസ് ജെ എം പഞ്ചാല്‍ ഹോണറബിള്‍ ജസ്റ്റിസ് എച്ച് ആര്‍ ഗോഖലെ എന്നിവരുടെ ബെഞ്ചില്‍ കേസ് വന്നു. എന്റെ അഡ്വക്കേറ്റിന്റെ വാദം കേട്ടപ്പോള്‍ ''ഈ കേസില്‍ കൂടുതല്‍ വാദങ്ങള്‍ കേള്‍ക്കേണ്ടതുണ്ടെന്നാണ് തോന്നുന്നത്'' എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് കേസ് സമ്മര്‍ വെക്കേഷന് ശേഷം 'വിശദമായ വാദം കേള്‍ക്കാന്‍ വേണ്ടി മാറ്റിവെച്ചു. 

അവസാനം എന്റെ ജാമ്യാപേക്ഷ ഏകദേശം ഒരു വര്‍ഷത്തോളം സുപ്രീം കോടതിയിലെ വിവിധ ബെഞ്ചുകളില്‍ മാറിമാറി വന്നശേഷം അവസാനം മറ്റൊരു ബെഞ്ചിന്റെ പരിഗണനക്ക് വന്നു. എന്റെ അഡ്വക്കേറ്റുമാരായ സീനിയര്‍ അഡ്വ. ശ്രീ. സുശീല്‍കുമാര്‍, ശ്രീ ജവഹര്‍ ലാല്‍ ഗുപ്ത എന്നിവര്‍ കോടതിയില്‍ എഴുന്നേറ്റുനിന്നപ്പോള്‍ തന്നെ യാതൊരു വാദവും കേള്‍ക്കുന്നതിന് മുന്‍പ് തന്നെ ''ഈ കേസില്‍ ജാമ്യം തരാന്‍ ഉദ്ദേശിക്കുന്നില്ല. ചികിത്സയുടെയോ മറ്റോ കാര്യം ഉണ്ടെങ്കില്‍ പറയുക'' എന്ന് പറഞ്ഞുകൊണ്ട് അപ്പോള്‍ തന്നെ ജാമ്യാപേക്ഷ തള്ളുകയുമാണുണ്ടായത്. 

Most Respected His Excellancy,
നിരപരാധിയായ ഒരാളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുക, ജാമ്യത്തിന് വേണ്ടി സമീപിക്കുന്ന സെഷന്‍സ് കോടതിയും ഹൈക്കോടതിയും പ്രോസിക്യൂഷന്‍ പറയുന്നത് മാത്രം സ്വീകരിച്ച് ജാമ്യം തള്ളുക, ശേഷം ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെ സമീപിക്കുകയും ജാമ്യാപേക്ഷ പരിഗണനക്ക് വന്ന ബെഞ്ചിലെ ഒരു ജഡ്ജി ഈ കേസ് ജാമ്യം നല്‍കാന്‍ തികച്ചും അര്‍ഹമായ കേസ് ആണെന്ന് പറയുകയും മറ്റൊരു ജഡ്ജി വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് റഫര്‍ ചെയ്യുക, ശേഷം മറ്റൊരു ബെഞ്ചില്‍ വരിക അപ്പോള്‍ വിശദമായ വാദം കേള്‍ക്കാന്‍ വേണ്ടി മാറ്റി വെക്കുക, വീണ്ടും മാസങ്ങള്‍ക്കു ശേഷം മറ്റൊരു ബെഞ്ചില്‍ വരിക ആ ബെഞ്ച് ''നിങ്ങള്‍ ഒന്നും വാദിക്കേണ്ട. ജാമ്യം തരില്ല'' എന്ന് അഡ്വക്കേറ്റുമാര്‍ എഴുന്നേല്‍ക്കുന്നതിന് മുന്‍പ് തന്നെ പ്രഖ്യാപിക്കുക, ഒരു നിരപരാധിയും കഠിനരോഗങ്ങള്‍ക്ക് വലയുന്നവുമായ ഒരു ഇന്ത്യന്‍ പൗരന്‍ നീതിക്കുവേണ്ടി ഒരു ജാമ്യാപേക്ഷയുമായി ഒരു വര്‍ഷത്തോളം സുപ്രീം കോടതിയില്‍ കറങ്ങേണ്ടിവരികയും ഓരോ അവധിക്കും ഹാജരാകുന്ന വക്കീലുമാര്‍ക്കുവേണ്ടി കടം വാങ്ങിയും ജനങ്ങളില്‍ നിന്ന് പിരിവെടുത്തും ലക്ഷകണക്കിന് രൂപ ഫീസ് കൊടുക്കുകയും അവസാനം ജാമ്യത്തെപ്പറ്റി സംസാരിക്കുകയേ വേണ്ട എന്ന് പറഞ്ഞ് ജാമ്യാപേക്ഷ തള്ളുകയും ചെയ്യുക എന്നത് എത്രത്തോളം വേദനാജനകമാണ്


ഒരു ഇന്ത്യന്‍ പൗരന്‍ അനുഭവിക്കേണ്ടിവരുന്ന ഈ ദുരവസ്ഥ ഈ രാജ്യത്തിന്റെ പ്രഥമപൗരനും രാഷ്ട്രപതിയുമായ അങ്ങ് മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നീണ്ട ഒന്‍പതര വര്‍ഷം തമിഴ്‌നാട്ടിലെ ജയിലുകളില്‍ അടക്കപ്പെട്ട എനിക്കെതിരെ ഒരൊറ്റ സാക്ഷിയേയോ,മെറ്റീരിയല്‍ എവിഡന്‍സ് ആയി ഒരു കഷണം പേപ്പര്‍ എങ്കിലുമോ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാതെ അവസാനം പൂര്‍ണ്ണ നിരപരാധിയാണെന്ന് ട്രയല്‍ കോര്‍ട്ടും ഹൈക്കോടതിയും എല്ലാം പ്രഖ്യാപിച്ച് പുറത്തുവന്ന എനിക്ക് എന്റെ ജീവിതത്തില്‍ നഷ്ടപ്പെട്ടുപോയ ഒരു പതിറ്റാണ്ടാണ്.

തകര്‍ന്നുപോയ എന്റെ ആരോഗ്യത്തിനും വിധയവെപ്പോലെ നിരവധി പ്രയാസങ്ങളും സാമ്പത്തിക പരാധീനതകളും സഹിച്ച് ഒരു പതിറ്റാണ്ട് ജീവിച്ച എന്റെ ഭാര്യക്കും ജയിലിലേക്ക് പിടിച്ചുകൊണ്ടു പോകുമ്പോള്‍ 3 വയസ്സുണ്ടായിരുന്ന എന്റെ മൂത്തമകനും 6 മാസം പ്രായമുണ്ടായിരുന്ന ഇളയമകനും നഷ്ടപ്പെട്ടുപോയ പിതാവിന്റെ സ്‌നേഹത്തിനും പകരം ഒരു സോറിപോലും പറയാന്‍ നമ്മുടെ ഒരു രാജ്യത്തെ ഒരു സംവിധാനത്തിനും കഴിഞ്ഞിട്ടില്ല എന്നത് എത്രത്തോളം പ്രായസകരമായിരുന്നു.  

1998
മാര്‍ച്ച് മുതല്‍ ഒന്‍പതര വര്‍ഷം അകാരണമായി കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന്റെ പേര് പറഞ്ഞ് ജയിലില്‍ അടയ്ക്കപ്പെട്ട ഞാന്‍ 2009 ആഗസ്റ്റില്‍ ജയില്‍ മോചിതനായി കഴിഞ്ഞ് വീണ്ടും 2010 ആഗസ്റ്റില്‍ മറ്റൊരു കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് ബാംഗ്ലൂരില്‍ ഒരാള്‍ കൊല്ലപ്പെടുന്നതിന് കാരണമായ മറ്റൊരു സ്‌ഫോടന കേസിന്റെ പേരു പറഞ്ഞായിരുന്നു.യഥാര്‍ത്ഥത്തില്‍ ഇങ്ങനെ നിരവധി കള്ളക്കേസുകള്‍ കുടുക്കി ജയിലില്‍ അടച്ചു പീഡിപ്പിക്കുന്നതിന് വേണ്ടി ഒരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ല.

1966
ജനുവരി 18-ന് കേരളത്തിലെ കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി വില്ലേജില്‍ തോട്ടുവ മന്‍സിലില്‍ സ്‌കൂള്‍ അദ്ധ്യാപകനായ അബ്ദുസ്സമദ് മാസ്റ്ററുടെയും ഒരു ഹൗസ് വൈഫ് ആയ അസുമാ ബീവിയുടെയും മകനായിട്ടാണ് ഞാന്‍ ജനിച്ചത്. 

എന്റെ പിതാവ് സ്‌കൂള്‍ ഹെഡ് മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് അബൂബക്കര്‍ മാസ്റ്റര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു. എന്റെ പിതാവിന്റെ 2 സഹോദരിമാരും ഒരു സഹോദരനും സ്‌കൂള്‍ അദ്ധ്യാപകരായിരുന്നു. എന്റെ 4 സഹോദരന്മാരും ഒരു സഹോദരിയും സ്‌കൂള്‍ അദ്ധ്യാപകരാണ്. എന്റെ കുടുംബാംഗങ്ങളിലോ സഹോദരന്മാരിലോ ഏതെങ്കിലും ഒരാളുടെ പേരിലും ഇന്നുവരെ ഏതെങ്കിലും ഒരു തീവ്രവാദക്കേസോ അക്രമക്കേസോ ചുമത്തപ്പെടുകയോ ജയിലില്‍ അടയ്ക്കപ്പെടുകയോ ചെയ്തിട്ടില്ല. കറകളഞ്ഞ രാജ്യസ്‌നേഹത്തിന്റെയും സാമൂഹ്യപ്രതിബദ്ധതയുടെയും വിജ്ഞാനപ്രചാരണത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും ഉന്നതപാരമ്പര്യമുള്ള ഒരു കുടുംബത്തിലെ അംഗമാണ് ഞാന്‍.

എന്റെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ആരെയെങ്കിലും കൊലപ്പെടുത്തിയെന്നോ, ആക്രമിച്ചെന്നോ അതിന് പ്രേരിപ്പിച്ചെന്നോ ഏതെങ്കിലും സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നോ ഉള്ള യാതൊരു കേസും ഞാന്‍ ജനിച്ചുവളര്‍ന്ന നാട്ടിലോ എന്റെ സംസ്ഥാനമായ കേരളത്തിലോ എന്റെ മേല്‍ ചുമത്തപ്പെട്ടിട്ടില്ല.

എന്നെ നിരന്തരമായി കള്ളക്കേസില്‍ കുടുക്കുന്നവര്‍ക്കും തീവ്രവാദത്തിന്റെ മേലങ്കി ചുമത്തി കല്ലെറിയുന്നവര്‍ക്കുമെല്ലാം എന്റെ മേല്‍പറയുവാന്‍ കഴിയുന്ന ഒരേയൊരു ആരോപണം 1990-92 കാലഘട്ടത്തില്‍ എനിക്ക് 25 വയസ്സുള്ളപ്പോള്‍ ഇസ്ലാമിക് സര്‍വ്വീസസ് സൊസൈറ്റി (ഐ.എസ്.എസ്) എന്ന ഒരു സംഘടന രൂപീകരിച്ച് ഞാന്‍ നടത്തിയ ചില പ്രസംഗങ്ങളുടെ പേരില്‍ 153 (എ) വകുപ്പനുസരിച്ച് കേരളത്തിലെ ചില കേസുകള്‍ എന്റെ മേല്‍ ചുമത്തപ്പെടുകയും ചെയ്ത ഒരേയൊരു കാര്യം മാത്രമാണ്.

ബാബരി മസ്ജിദ് തകര്‍ക്കുവാനുള്ള ചില സംഘടനകളുടെ ശ്രമവും അതിനോടനുബന്ധപ്പെട്ട് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന കലാപങ്ങളും മറ്റും ശക്തമായി ഞാന്‍ കേരളീയ സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ''എന്റെ അന്നത്തെ പ്രസംഗങ്ങള്‍ ഒട്ടുമിക്കതും സംഘപരിവാറിനെ ആശയപരമായി വിമര്‍ശിക്കുന്നതും അവരുടെ ചില നേതാക്കള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതും ആയിരുന്നു. പക്ഷേ എന്റെ പ്രസംഗങ്ങള്‍ ഒരിക്കലും ഹിന്ദുമതത്തെയോ ഹിന്ദുവിശ്വാസങ്ങളെയോ അവരുടെ ആരാധനാപുരുഷന്മാരെയോ ആക്ഷേപിക്കുന്നതു ആയിരുന്നില്ല. അക്കാലത്തെ എന്റെ പ്രസംഗയാത്രകളില്‍ മുഴുവന്‍ വണ്ടിയുടെ ഡ്രൈവര്‍ ജയന്‍ എന്ന ഹിന്ദുമതത്തിലെ നായര്‍ ജാതിക്കാരനായ യുവാവ് ആയിരുന്നു. 

ഇന്ത്യയിലെ മുസ്ലിം സമുദായവും മതനേതാക്കളും വളരെയധികം വേദനിച്ചതും മുസ്ലിങ്ങള്‍ വളരെയധികം പ്രതിഷേധത്തിലായിരുന്നതുമായ സമയമാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയം. ഈ സമയത്തെ എന്റെ പ്രസംഗങ്ങളുടെ സി.ഡി.കള്‍ ഇന്നും കേരളത്തിലെ സി.ഡി. മാര്‍ക്കറ്റുകളില്‍ സുലഭമാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെതിരെ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയിട്ടുള്ള ആ പ്രസംഗങ്ങളില്‍ പോലും ഞാന്‍ പറഞ്ഞിട്ടുള്ളത് ''ആയിരം പള്ളികള്‍ തകര്‍ക്കപ്പെട്ടാലും ഒരു ക്ഷേത്രത്തെയും നാം ആക്രമിക്കുകയോ ഒരു ക്ഷേത്രത്തിന്റെ മുന്നില്‍ നിന്നും ഒരു പിടിമണ്ണ് പോലും വാരിമാറ്റുകയോ ചെയ്യരുത്'' എന്നായിരുന്നു



6/17/2012

എന്തെ സഖാവേ ഒരു കുളംബോ കുട വാങ്ങിയാല്‍ പോരെ

എന്തെ സഖാവേ ഒരു കുളംബോ കുട വാങ്ങിയാല്‍ പോരെ

തല തിരിഞ്ഞ പാര്‍ട്ടിക്ക് തല തിരിഞ്ഞ കൊടി,,,,

തലയെടുക്കും പാര്‍ട്ടിക്ക് തല തിരിഞ്ഞ കൊടി(സുനി )...

ഇടുക്കി വനത്തിലെ ഒരു ആനക്ക് ഗര്‍ഭം ഉണ്ടായത് ഇദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണെന്ന് ????

ഇടുക്കി വനത്തിലെ ഒരു ആനക്ക് ഗര്‍ഭം ഉണ്ടായത് ഇദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണെന്ന് പറയാത്തത് ഭാഗ്യം!!!

മഞ്ചേശ്വരത്തും കാസര്‍ഗോടും ബി ജെ പി 43000 വീതം വോട്ട് നേടി എല്‍ ഡി എഫിനെ മൂനാം സ്ഥാനത്തേക്ക് പിന്തള്ളിയപ്പോള്‍ ഉണ്ടാകാത്ത ആശങ്ക 30000 വോട്ട് നേടിയപ്പോള്‍ കാണിക്കുന്നത് എന്തിനാണ്?

ശെല്‍വരാജ് അല്ല സ്ഥാനാര്‍ഥി എങ്കില്‍ ഭൂരിപക്ഷം 25000 ആകുമായിരുന്നു എന്ന് പറഞ്ഞ മുരധീധരന്‍ തന്നെ ആണ് ലീഗിന്റെ അവകാശവാദം യു ഡി എഫിന്റെ പ്രകടനം മോശമാക്കി എന്ന് പറഞ്ഞത്. ഈ രണ്ടു അഭിപ്രായവും തമ്മില്‍ ഉള്ള വൈരുധ്യങ്ങള്‍ തന്നെ ആണ് ഈ നിലപാടിന്റെ പാപരത്വവും. ശെല്‍വരാജ് അല്ല സ്ഥാനാര്‍ഥി എങ്കില്‍ മുരളി പറഞ്ഞ അമിതമായ അവകാശ വാദങ്ങള്‍ യു ഡി എഫിനെ ബാധിക്കില്ലായിരുന്നു എന്നാണ് മുരളി പറയാതെ പറഞ്ഞത്. ഇവിടെ മുരളി ആരെയാണ് ടാര്‍ജറ്റ് ചെയ്തത്? ശേല്വരാജിനെ വെച്ച് ലീഗിനെ അടിക്കുന്നോ അതോ ലീഗിനെ വെച്ച് ശേല്വരാജിനെ അടിക്കുന്നോ? ഈ നെയ്യാടിന്കരയിലെ ജനങ്ങള്‍ ഇതിനു മുന്‍പും ബി ജെ പി ക്ക് 28000 വോട്ട് കിട്ടിയിട്ടുണ്ട്. മുന്പ് രാജഗോപാല്‍ തിരുവനന്തപുരം ലോകസഭ മണ്ഡലത്തില്‍ മത്സരിച്ച സമയത്ത്. അന്ന് ഇത്തരം സന്തുലിത വിവാദങ്ങള്‍ ഒന്നും ഇല്ലാതിരുന്ന സമയമായിരുന്നു. കൂടാതെ അന്ന് എല്‍ ഡി എഫ് ആയിരുന്നു സമാനമായ ആരോപണങ്ങളില്‍ കുരുങ്ങി കിടന്നിരുന്നത്. മഞ്ചേശ്വരത്തും കാസര്‍ഗോടും ബി ജെ പി 43000 വീതം വോട്ട് നേടി എല്‍ ഡി എഫിനെ മൂനാം സ്ഥാനത്തേക്ക് പിന്തള്ളിയപ്പോള്‍ ഉണ്ടാകാത്ത ആശങ്ക ബി ജെ പിക്ക് കേരളത്തില്‍ കിട്ടാവുന്ന ഏറ്റവും പ്രമുഖനായ ഒരു സ്ഥാനാര്‍ഥി ഒരു 30000 വോട്ട് നേടിയപ്പോള്‍ കാണിക്കുന്നത് എന്തിനാണ്? കൂടാതെ എല്‍ ഡി എഫിന്റെ ശക്തി കേന്ദ്രങ്ങളില്‍ ആണ് രാജഗോപാല്‍ ഭൂരിഭാഗം വോട്ടും സമാഹരിച്ചത് എന്ന് നാം കാണാതെ പോകരുത്. ജാതി കോമരങ്ങളെ മുന്‍നിര്‍ത്തി കേരള രാഷ്ട്രീയത്തില്‍ ബ്ലാക്ക് മെയില്‍ രാഷ്ട്രീയം കൊണ്ടുവരാന്‍ ആണ് ഈ നീക്കം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വെറും 35 ശതമാനം മുസ്ലിങ്ങള്‍ മാത്രം ഉള്ള കാസര്ഗോടും മഞ്ചേശ്വരത്തും ആണ് ലീഗ് ബി ജെ പി ക്കെതിരെ വിജയം നേടിയത്. അതിനാല്‍ സാമുദായിക അസന്തുലിതാവസ്ഥ കേരളത്തില്‍ ദ്രുവീകരണം ഉണ്ടാക്കുന്നു എന്നാ ആശങ്ക ആസ്ഥാനത്താണ്.

തോമസ്‌ ഐസക്‌ തന്ത്രപൂര്‍വ്വം പുതിയ കളി തുടങ്ങിയോ?

തോമസ്‌ ഐസക്‌ തന്ത്രപൂര്‍വ്വം പുതിയ കളി തുടങ്ങിയോ?
സി പി എമ്മില്‍ നേതൃമാറ്റം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അങ്ങിനെ വന്നാല്‍ സെക്രട്ടറി ആകുക എന്ന ലക്ഷ്യം വെച്ച് വി എസിന് കൂടി സീകര്യം ആയ അഭിപ്രായം മാത്രമേ ഇപ്പോള്‍ ഐസക്‌ പറയുന്നുള്ളൂ..പിണറായിയുടെ കാലം കഴിയുകയാണ് എന്ന ഒരു സൂചന സി പി എമ്മില്‍ നിന്നും വന്നു തുടങ്ങി.

സിപിഎം നേതൃത്വം സ്റ്റാലിനിസ്റ്റ് വഴിയില്‍

സിപിഎം നേതൃത്വം സ്റ്റാലിനിസ്റ്റ് വഴിയില്‍: പ്രഭാത് പട്നായിക്
സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷന്‍ പ്രഭാത് പട്നായിക് രംഗത്തെത്തി. സിപിഎം നേതൃത്വം നാടുവാഴി-സ്റ്റാലിനിസ്റ്റ് വഴിയിലാണെന്ന് ഇടതുസഹയാത്രികര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പട്നായിക് ആരോപിച്ചു. പാര്‍ട്ടി മുതലാളിത്തപാതയിലേക്ക് നീങ്ങുകയാണെന്നും സോഷ്യലിസ്റ്റ് കാഴ്ചപ്പാട് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഇതു തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടി അത്യാപത്ത് നേരിടുമെന്നും ഇ-മെയിലില്‍ പട്നായിക് മുന്നറിയിപ്പു നല്‍കി.

5/11/2012

ഇനി അന്ത്യേരി സുരനും വിളിക്കാം സിന്ദാബാദ്


അന്ത്യേരി സുരന്‍ എന്ന സുരയുടെജീവിതം ഒരു പാഠമാണ്.
പാര്‍ട്ടിഗ്രാമങ്ങളിലും ശക്തികേന്ദ്രങ്ങളിലും സിപിഎം സ്പോണ്‍സര്‍ ചെയ്യുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ എങ്ങനെ നടക്കുന്നുവെന്നതിന്റെയും അത്തരം കുറ്റവാളികളെ പാര്‍ട്ടി
എങ്ങനെ സംരക്ഷിക്കുന്നുവെന്നതിന്റെയും പാഠം.

പാര്‍ട്ടി പറഞ്ഞാല്‍ ആരെയുമെന്തും ചെയ്യും. പാര്‍ട്ടി ഉറപ്പാക്കുന്ന സുഖ സൌകര്യങ്ങളോടെ ജയില്‍വാസം. പാര്‍ട്ടി നേതാക്കളുടെ സഹായത്തോടെ വീട്. മകളുടെ വിവാഹം. പാര്‍ട്ടിക്കു വേണ്ടി ഒന്നിലേറെ രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ പ്രതിയായ കോഴിക്കോട്ടെ വളയം ചെക്യാട് അന്ത്യേരി സുരന്‍ എന്ന സുരയെക്കുറിച്ചാണ് പറയുന്നത്.

ഇപ്പോള്‍ ടി.പി. ചന്ദ്രശേഖരന്റെ കൊലയുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണത്തിലാണ് സുരന്‍. 2001 ജനുവരി 14ന് മുസ്ലിം ലീഗ് അനുഭാവിയായ ചെക്യാട് താനക്കോട്ടൂര്‍ മൊയ്തുഹാജിയെ വീട്ടില്‍ക്കയറി ഭാര്യ ആമിനയുടെയും മകള്‍ ആയിഷയുടെയും മുന്നില്‍ വച്ച് ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് സുരന്റെ ഇപ്പോഴത്തെ ജയില്‍ വാസം. പാര്‍ട്ടിക്കു വലിയ ഭീഷണിയൊന്നുമായിരുന്നില്ല  മൊയ്തു ഹാജി. പക്ഷേ, ചെക്യാട്ട് ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അതു സിപിഎം മാത്രമായിരിക്കണമെന്ന വാശിയായിരുന്നു  കൊലയ്ക്കു പിന്നില്‍.
സുരന്‍ അടക്കമുള്ളവരെ രക്ഷിക്കാന്‍ പാര്‍ട്ടി ഫണ്ടു പിരിച്ചു. മികച്ച അഭിഭാഷകരെ രംഗത്തിറക്കി. പക്ഷേ, കൊല നേരിട്ടു കണ്ട മൊയ്തുഹാജിയുടെ ഭാര്യയുടെയും മകളുടെയും മൊഴികള്‍ കേസില്‍ നിര്‍ണായക തെളിവാകുകയായിരുന്നു. ഇതില്‍ സുരന്‍ അടക്കം അഞ്ചു പേര്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇതിനു പുറമെയാണ് കണ്ണൂര്‍ ജില്ലയില്‍ പൊയിലൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലും അന്ത്യേരി സുരന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്.
ജീവപര്യന്തം ശിക്ഷയ്ക്കിടെ സുരന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ ജയില്‍ വകുപ്പ് പരോള്‍ നല്‍കി. മകളുടെ വിവാഹത്തിനായി കഴിഞ്ഞ മാസം 18ന് നാട്ടിലെത്തിയ സുരന്‍ 23ന് വിവാഹഘോഷവും കഴിഞ്ഞ് 25നാണ് ജയിലിലേയ്ക്കു മടങ്ങിയത്.  മുന്‍ മന്ത്രി kകോടിയേരി ബാലക്ൃഷ്ണനും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണനുമടക്കം സിപിഎമ്മിന്റെ കണ്ണൂരിലെയും കോഴിക്കോട്ടെയും പ്രമുഖ നേതാക്കള്‍ വിവാഹ സല്‍ക്കാരത്തിനെത്തി. വിവാഹം പൊടിപൊടിച്ചു. പൊലീസ് രഹസ്യാന്വേഷകര്‍ ശേഖരിച്ച വിവരമനുസരിച്ച് ലക്ഷങ്ങളാണത്രെ സല്‍ക്കാരത്തിലൂടെ പിരിച്ചത്. അഞ്ചു വര്‍ഷം മുന്‍പ് ചെക്യാട്ട് പുതിയ വീട് നിര്‍മിച്ചപ്പോഴും പാര്‍ട്ടി നല്‍കി, കനപ്പെട്ട സംഭാവന. ടി.പി. വധവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത അശോകനും സുമോഹനും അന്ത്യേരി സുരന്റെ അക്രമി സംഘത്തില്‍പെട്ടവരാണ്.
അന്ത്യേരി സുര ഒറ്റയ്ക്ക് ഒരാളല്ല, പലരുണ്ട് അങ്ങനെ. അവരില്‍ ചിലരെയും അവരിലൂടെ സിപിഎം നിര്‍വഹിച്ചുപോരുന്ന 'രാഷ്ട്രീയപ്രവര്‍ത്തനത്തെയും പരിചയപ്പെടാം ഇന്നു മുതല്‍:

അറസ്റ്റ് ചെയ്യണമെങ്കില്‍ പൊലീസിന് ശുപാര്‍ശ വേണം, പാര്‍ട്ടി ഒാഫിസില്‍ നിന്ന്

അന്ത്യേരി സുരയെ നാട്ടിലെത്തി അറസ്റ്റ് ചെയ്യണമെങ്കില്‍ പാര്‍ട്ടി ഒാഫിസില്‍ നിന്നു ശുപാര്‍ശക്കത്തുമായി ചെല്ലേണ്ട അവസ്ഥയായിരുന്നു പൊലീസിന്. ഒരിക്കല്‍ സുരനെ സ്റ്റേഷനിലെത്തിച്ച് മണിക്കൂറുകള്‍ക്കകം പൊലീസിനു മോചിപ്പിക്കേണ്ടി വന്നു. ചെക്യാട്ടു നിന്നു സ്ത്രീകളുടെ വന്‍സംഘം സ്റ്റേഷനിലെത്തി ഇറക്കിക്കൊണ്ടു പോകുകയായിരുന്നു. പാര്‍ട്ടിക്കു വേണ്ടി കൊല്ലുന്നവര്‍ക്കു ജയില്‍വാസം ശിക്ഷയേയല്ല. ഇഷ്ടമുള്ള ആഹാരവും മദ്യവും സിഗരറ്റുമൊക്കെ അകത്തെത്തിക്കാന്‍ പാര്‍ട്ടി തന്നെ ആളെ നിയോഗിച്ചിട്ടുണ്ട്. 2011 ഒാഗസ്റ്റില്‍ കാസര്‍കോട്ട് ചീമേനിയിലെ തുറന്ന ജയിലില്‍ കഴിയുമ്പോഴാണു സുര മറ്റു രണ്ടു തടവുകാരോടൊപ്പം ജയിലിനു പുറത്തുകടന്ന് ഒരു കിലോമീറ്റര്‍ അകലെ കോളനിയിലെ വ്യാജമദ്യ വില്‍പന കേന്ദ്രത്തിലെത്തിയത്. അവിടെ മദ്യപിച്ച് അടിപിടിയുണ്ടാക്കിയതിനെ തുടര്‍ന്നു നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അതിന്റെ പേരില്‍ വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കേ 2010 അവസാനമാണു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മുപ്പതോളം രാഷ്ട്രീയത്തടവുകാരെ സുഖവാസത്തിനായി ചീമേനിയിലെ തുറന്ന ജയിലിലേക്കു മാറ്റിയത്. ബിജെപി നേതാവ് കെ.ടി. ജയകൃഷ്ണന്‍ വധക്കേസിലെ പ്രതി പ്രദീപനും അന്ത്യേരി സുരയും ഉള്‍പ്പെടെ സിപിഎമ്മിനു വേണ്ടപ്പെട്ടവരെയാണു തുറന്ന ജയിലിലേക്കു മാറ്റാന്‍ ആഭ്യന്തരവകുപ്പു നിര്‍ദേശം നല്‍കിയത്. പ്രദീപനെ പിന്നീടു ശിക്ഷ ഇളവുചെയ്തു വിട്ടയച്ചു. തടവുചാടി വീണ്ടും പിടിയിലാവുന്നവരെ വിദൂര ജയിലുകളിലേക്കു വിടുകയാണു പതിവെങ്കിലും, അന്ത്യേരി സുരയെ സ്വന്തം തട്ടകമായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ എട്ടാം ബ്ളോക്കിലേക്കു തന്നെ തിരിച്ചു കൊണ്ടുവരികയായിരുന്നു.

ചീട്ടുകളി സദസ്സിലെ പാര്‍ട്ടി വിദ്യാഭ്യാസം

പള്ളൂരിലെ നിര്‍ധന കുടുംബത്തില്‍ ജനിച്ച എന്‍.കെ. സുനില്‍കുമാര്‍ എന്ന കൊടി സുനി ചീട്ടുകളിക്കു കാവല്‍ നിന്നായിരുന്നു തുടക്കം. പന്തക്കല്‍ പാണ്ടിവയലിലും പള്ളൂരിലും നടന്ന വന്‍കിട ചീട്ടുകളിക്കു സുനി കാവല്‍ക്കാരനായി. പൊലീസിനെയും ഒറ്റുകാരെയും ശ്രദ്ധിക്കലാണു ജോലി. ഒപ്പം, ചീട്ടുകളിക്കിടെ കുഴപ്പമുണ്ടാക്കുന്നവരെ നിയന്ത്രിക്കാനും തുടങ്ങി. സജീവ പ്രവര്‍ത്തകനല്ലെങ്കിലും സിപിഎം രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ സുനിയെ ഉപയോഗിച്ചുതുടങ്ങി. ചെറിയ തല്ലുകേസുകളില്‍ തുടങ്ങി കൊലപാതക കേസുകളില്‍ വരെ അതെത്തി. മുഖത്തു വെട്ടുകയാണു സുനിയുടെ ആക്രമണ രീതി. ഇതു തന്നെയാണു സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണു ചന്ദ്രശേഖരനെ വെട്ടിയതെന്ന നിഗമനത്തിലെത്താന്‍ പൊലീസിനെ സഹായിച്ചതും.

പാര്‍ട്ടിയുടെ ക്വട്ടേഷനുകള്‍ക്കു പുറമേ ബ്ളേഡ് മാഫിയയ്ക്കു വേണ്ടിയും അടവുതെറ്റിയ വാഹനങ്ങള്‍ പിടിച്ചെടുക്കാനുമൊക്കെ സുനിയും സംഘവും പോയിത്തുടങ്ങി. മാഹി വഴി ഇറച്ചിക്കോഴി കടത്തും തുടങ്ങി. പണമിടപാടുകളില്‍ ഇടപെട്ടു തിരികെ വാങ്ങിക്കൊടുത്തു കമ്മിഷന്‍ പറ്റി. ഈ വഴികളിലൂടെയൊക്കെ പണമുണ്ടാക്കിയ സുനി ചൊക്ളി നിടുമ്പ്രത്തു പുതിയ വീടു നിര്‍മിച്ചു. 32 വയസ്സുണ്ട്. അവിവാഹിതനാണ്. രണ്ടു കൊലക്കേസും ഒരു വധശ്രമക്കേസും അടക്കം 29 കേസുകളില്‍ പ്രതി.

തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെയും ന്യൂമാഹി പെരിങ്ങാടി റോഡില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയും വധിച്ച കേസിലെ മുഖ്യപ്രതിയാണു കൊടി സുനി. രണ്ടിലും ഗൂഢാലോചന നടത്തിയതു സിപിഎം നേതാക്കളാണെന്നു വ്യക്തമായിട്ടുണ്ട്.

സിപിഎം ആണു സുനിയെ സംരക്ഷിക്കുന്നതെന്നതിനു വ്യക്തമായ തെളിവുകളുണ്ട്. പൊലീസ് അന്വേഷിച്ചെത്തുമ്പോള്‍ പാര്‍ട്ടിക്കാരുടെ വീടുകളിലാണ് ഒളിപ്പിക്കാറ്. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതക കേസില്‍ ജാമ്യമെടുത്ത ശേഷം സിപിഎം ശക്തികേന്ദ്രമായ ചൊക്ളിയില്‍ ചുമട്ടുതൊഴിലാളിയായി കഴിയുകയായിരുന്നു സുനി. ചൊക്ളി ടൌണില്‍ സിഐടിയുവില്‍പ്പെട്ട ചുമട്ടുതൊഴിലാളികള്‍ മാത്രമാണുള്ളത്. ആര്‍എസ്എസില്‍ നിന്നുള്ള തിരിച്ചടി ഭീഷണി നിമിത്തമാണു സുനിക്കു ചൊക്ളിയില്‍ പാര്‍ട്ടി സുരക്ഷിത താവളമൊരുക്കിയത്. പെരിങ്ങാടിയിലെ ഇരട്ടക്കൊലയ്ക്കു ശേഷം മാഹിയില്‍ നടന്ന ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ വിവാഹവീട്ടിനു മുന്നില്‍ ഒരു ബസ് നിറയെ കേരള പൊലീസുകാരെ നിര്‍ത്തിയിരുന്നു. ആര്‍എസ്എസിന്റെ തിരിച്ചടി ഭയക്കുന്ന, കേസിലെ പ്രതികള്‍ക്കു വിവാഹവീട്ടിലെത്തി സുരക്ഷിതമായി മടങ്ങാന്‍ വേണ്ടിയായിരുന്നു ഇത്.
ബന്ധുവായൊരു സ്ത്രീ മറ്റേതോ രാഷ്ട്രീയപ്പാര്‍ട്ടിയുടെ കൊടി ഇളക്കിമാറ്റി സിപിഎം കൊടി കയറ്റിയതുമായി ബന്ധപ്പെട്ടു വീട്ടുകാര്‍ക്കു ലഭിച്ച ഇരട്ടപ്പേരാണു കൊടി. സുനിക്കും ഈ കൊടിമാറ്റല്‍ ശീലം ഉണ്ടത്രേ.

പള്ളൂര്‍ വായപ്പടച്ചി റഫീഖ് പള്ളൂരിലോ മാഹിയിലോ ഇപ്പോള്‍ അത്ര പരിചിതനല്ല. മാഹിപ്പാലത്തിനടുത്ത് ഓട്ടോ ഡ്രൈവറായിരുന്നു. പിന്നീടു ഗള്‍ഫില്‍ പോയി. തിരിച്ചെത്തി ടാക്സി ഡ്രൈവറായി. വാഹന ബ്രോക്കറിലേക്കു വളര്‍ന്നു. മികച്ച ഡ്രൈവറാണു റഫീഖ്. ഈ ഡ്രൈവിങ് പാടവമാണു ചന്ദ്രശേഖരനെ വെട്ടിയ സംഘത്തില്‍ റഫീഖുമുണ്ടോയെന്നു സംശയിക്കാന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിക്കുന്നത്. അടവുതെറ്റിയ വാഹനം പിടിച്ചെടുക്കാനും ബ്ളേഡ് പണം തിരിച്ചുപിടിക്കാനുമൊക്കെ തുടങ്ങിയതോടെയാണു കൊടി സുനിയുമായി പരിചയപ്പെടുന്നത്.

സിപിഎം അനുഭാവിയാണെങ്കിലും ക്വട്ടേഷന്‍ ആക്രമണങ്ങളില്‍ കാര്യമായ പരിചയമില്ലാത്തതിനാല്‍ അത്തരം കൃത്യങ്ങള്‍ക്കു പാര്‍ട്ടി ഉപയോഗിച്ചിട്ടില്ല.
സുരക്ഷിത

താവളമൊരുക്കി മാഹി
കേരളത്തിന്റെ നിയമങ്ങള്‍ ബാധകമല്ലാത്ത മാഹിയില്‍ സുനിയുടേതടക്കമുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ക്കു സുരക്ഷിതമായ ഒളിയിടങ്ങളുണ്ട്. ചില ബാറുകളും ഒഴിഞ്ഞ പ്രദേശങ്ങളുമാണിവര്‍ക്കു താവളമൊരുക്കുന്നത്. മാഹി പൊലീസിന്റെ രഹസ്യ പിന്തുണയും ഇവര്‍ക്കുള്ളതായി പറയുന്നു. കുറച്ചുകാലം മുന്‍പു സുനിയെ ബാറില്‍ കണ്ട കാര്യം ബാര്‍ മാനേജര്‍ മാഹി പൊലീസിനെ അറിയിച്ചു. മാഹി പൊലീസ് അതു വള്ളിപുള്ളി വിടാതെ സുനിക്കു കൈമാറി. ബാര്‍ മാനേജരുടെ കയ്യും കാലും തല്ലിയൊടിച്ചാണു സുനിയുടെ സംഘം പകവീട്ടിയത്. അക്രമികളെ കണ്ടാലും പൊലീസിനെ അറിയിക്കാന്‍ നാട്ടുകാര്‍ ഭയപ്പെടുന്നു.

മാഹിയിലെ കോഹിനൂര്‍, കോമ്പാറമുക്ക്, ചെറുകല്ലായിക്കുന്ന് എന്നിവിടങ്ങളില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെയും അക്രമികളുടെയും ഒളിയിടങ്ങളുണ്ട്. ഈ പ്രദേശങ്ങള്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ളതാണ്. മാഹിയിലെ ചില ആഡംബര ബാറുകളും ക്വട്ടേഷന്‍ സംഘങ്ങളുടെ സങ്കേതമാണ്.

കുടിയന്മാര്‍ അധികമൊന്നും വരാത്ത ബാറുകളിലെ മുറികളില്‍ പല ഗൂഢാലോചനകളും നടക്കാറുണ്ട്. ചില ബാര്‍ ഉടമകള്‍ക്കു സംഘാംഗങ്ങള്‍ വ്യക്തിപരമായ സുരക്ഷ നല്‍കാറുണ്ട്.

ബാറില്‍ ശല്യമുണ്ടാക്കുന്നവരെ ഒതുക്കാനും ഇവരെ ഉപയോഗിക്കുന്നു. പൊലീസിനു പെട്ടെന്നൊന്നും എത്തിപ്പെടാന്‍ കഴിയാത്ത തരത്തിലുള്ള ഉള്‍മുറികളും ഇടനാഴികളുമുള്ള ബാറുകള്‍ ഈ മേഖലയിലുണ്ട്.
നാളെ: ജയില്‍ ഒരു
പാര്‍ട്ടി ഗ്രാമമാണ്
കടപ്പാട് മനോരമ 

5/07/2012

മലയാളി ഇത്രമേല് ജാതി ഭ്രാന്തന് ആയത് എന്നാണ് ?


കെ.കരുണാകരന്‍ മുഖ്യ മന്ത്രിയും പത്മകുമാര്‍ നായര്‍ ചീഫ്‌ സെക്രെട്ടറിയും മധുസൂദനന്‍ നായര്‍ ഡി.ജി.പിയും ശങ്കരനാരായണന്‍ നായര്‍ യു.ഡി.എഫ് കണ്‍വീനറും ഒന്നിച്ചു യോജിച്ചു വന്നപ്പോഴൊന്നും നമ്മുടെ മതേതര ബോധത്തിന്‍റെ സന്തുലനം തെറ്റിയില്ല....

എ.കെ ആന്‍റണി മുഖ്യമന്ത്രിയും ബാബു ജേക്കബ്‌ ചീഫ്‌ സെക്രെട്ടറിയും ഹോര്‍മിസ് തരകന്‍ ഡി.ജി.പിയും ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് കണ്‍വീനറും വന്നപ്പോഴും നാം ജാതി ചിന്തിച്ചില്ല, പറഞ്ഞില്ല....

കുഞ്ഞാലി കുട്ടി മുഖ്യ മന്ത്രിയും ഷാജഹാന്‍ ചീഫ്‌ സെക്രെട്ടറിയും മുഹമ്മദ്‌ യാസീന്‍ ഡി.ജി.പിയും മഞ്ഞളാം കുഴി യു.ഡി.എഫ കണ്‍വീനറും ആയാലുള്ള അവസ്ഥ ഒന്ന് വെറുതെ സംകല്‍പ്പിച്ചു നോക്കൂ. കേരളത്തില്‍ മൊത്തം ഇടത് വലത് മതേതര തിരുവടികള്‍ ഒന്നടങ്കം സന്തുലനം തെറ്റി ചെവിയില്‍ ചെമ്പരത്തിപ്പൂവും വെച്ച് തലങ്ങും വിലങ്ങും ഓടി നടക്കുന്ന വിവേകാനന്ദന്‍ പറഞ്ഞ ഭ്രാന്താലയം ആവും എന്ന കാര്യത്തില്‍ സംശയം വേണ്ട.. 

അതൊക്കെ പോട്ടേ, കഴിഞ്ഞ അച്യൂമാമന്‍റെ മന്ത്രി സഭയില്‍ രണ്ടു മാപ്ലാര്‍മാത്രം ആയത് കൊണ്ടോന്നും മാമന് സന്തുലനത്തിന്‍റെ അസ്ക്യത തോന്നിയിരുന്നില്ല...

ഈ സാമുദായിക സന്തുലന വാദം നമുക്കൊന്ന് കീറി മുറിച്ചുനോക്കാം.

യു.ഡി.എഫിലെ 14 മുന്നോക്ക ഹിന്ദു എം.എല്‍.എ. മാരില്‍ 5
  പേര്‍ക്ക് ക്യാബിനെറ്റ് പദവി (35 .7 %)
യു.ഡി.എഫിലെ 6 പിന്നോക്ക ഹിന്ദു എം.എല്‍.എ. മാരില്‍ 3
  പേര്‍ക്ക് ക്യാബിനെറ്റ് പദവി (50 %) 
യു.ഡി.എഫിലെ 2 പട്ടികജാതി എം.എല്‍.എ. മാരില്‍ 1
  പേര്‍ക്ക് ക്യാബിനെറ്റ് പദവി (50 %)  
യു.ഡി.എഫിലെ 2 പട്ടികവര്‍ഗ എം.എല്‍.എ. മാരില്‍ 1
  പേര്‍ക്ക് ക്യാബിനെറ്റ് പദവി (50 %)  
യു.ഡി.എഫിലെ 20 ക്രിസ്ത്യന്‍ എം.എല്‍.എ. മാരില്‍ 8
  പേര്‍ക്ക് ക്യാബിനെറ്റ് പദവി (40 %) 
യു.ഡി.എഫിലെ 27 മുസ്ലിം എം.എല്‍.എ. മാരില്‍ 6 പേര്‍ക്ക് ക്യാബിനെറ്റ് പദവി (22 .2 %)
യു.ഡി.എഫിലെ 1 ജൈന എം.എല്‍.എ. ക്ക് ക്യാബിനെറ്റ് പദവിയില്ല ( 0 %)
ഈ സര്‍ക്കാരില്‍ 24 ക്യാബിനെറ്റ് പദവികള്‍
  ആണുള്ളത്. യുഡിഎഫില്‍ 72 എം.എല്‍.എ.മാര്‍ ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ എം.എല്‍.എ. എണ്ണം = 24 : 27 : 20 (ഒരാള്‍ ജൈനന്‍ ആണ്)ഇതേ അനുപാതത്തില്‍ ക്യാബിനെറ്റ് പദവികള്‍ പങ്കുവെച്ചാല്‍ കിട്ടേണ്ടത് 8:9:7 , അതായത് 9 മുസ്ലിം മന്ത്രിമാര്‍
എം.എല്‍.എ. മാരുടെ സാമുദായിക എണ്ണം നോക്കുന്നത് ശരിയല്ല എന്ന് വാദിക്കുന്നവരുണ്ടാവാം. ഞങ്ങള്‍ക്കും അതേ അഭിപ്രായമാണ്.
 
എങ്കില്‍ നമുക്ക് കേരള ജനതയുടെ സാമുദായിക അനുപാതം നോക്കാം. ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍=55 : 26 : 19
  (%)ഇതേ അനുപാതത്തില്‍ 24 ക്യാബിനെറ്റ് പദവികള്‍ പങ്കുവെച്ചാല്‍ കിട്ടേണ്ടത് 13 : 6 :5 , അതായത് 6 മുസ്ലിം മന്ത്രിമാര്‍  അലി മന്ത്രിയായിട്ടും 6  മുസ്ലിംകള്‍ എന്ന സംഖ്യ മറി കടന്നിട്ടില്ല. 
സുകുമാരന്‍ നായര്‍ പറയുന്നത് പോലെ 24 -ഇല്‍ 14 -ഉം ന്യൂനപക്ഷങ്ങള്‍ക്ക്
  നല്‍കിയെന്നത് ശരിയാണ്. പക്ഷെ അമിതമായി നേടിയത് മുസ്ലിംകള്‍ അല്ല.
ഇതോടെ സാമുദായിക സന്തുലന വാദം പൊളിയുന്നു.
ഇനി നമുക്ക് രാഷ്ട്രീയ സന്തുലന വാദം നോക്കാം. ജനാധിപത്യത്തില്‍ ഏറ്റവും ശരിയായിട്ടുള്ളതും അതാണ്‌. 

ചെറുകിട പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രി അനിവാര്യം തന്നെ, അതിനു എം.എല്‍.എ. മാരുടെ എണ്ണം നോക്കേണ്ടതില്ല.
 അങ്ങനെ 4 മന്ത്രിസ്ഥാനം മാറ്റിനിര്‍ത്താം (SJD , KCB , KCJ , RSPB ). ബാക്കിയുള്ളത് 20 സ്ഥാനവും 3 വലിയ പാര്‍ട്ടികളും അവരുടെ 67 എം.എല്‍.എ.മാരും രാഷ്ട്രീയ സന്തുലനം തെറ്റാതെ ഇതെങ്ങനെ വീതിക്കാം എന്ന് നോക്കാം. കോണ്‍ഗ്രെസ്-ലീഗ്-മാണി  എം.എല്‍.എ.മാരുടെ എണ്ണം =38:20:9 
ഇതേ അനുപാതത്തില്‍ ബാക്കിയുള്ള 20 പദവികള്‍ വീതിച്ചാല്‍ കിട്ടേണ്ടത് 11.3 -6 .0-2.7 , അതായത് ലീഗിന് 6
  പദവികള്‍ അലി മന്ത്രിയായിട്ടും ലീഗിന് 5  പദവിയേ കിട്ടിയിട്ടുള്ളൂ എന്ന് ശ്രദ്ധിക്കുക. 
ഇതോടെ രാഷ്ട്രീയ സന്തുലന വാദവും പൊളിയുന്നു.ഇനി നമുക്ക് പ്രാദേശിക സന്തുലന വാദം നോക്കാം. 
തല്‍ക്കാലം തിരുവന്തപുരം മുതല്‍ ഏറണാകുളം ജില്ല വരെ തെക്കന്‍ കേരളം എന്നും
 തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ വടക്കന്‍ കേരളം എന്നും വിളിക്കാം. 
അസ്സെംബ്ലി മണ്ഡലങ്ങളുടെ എണ്ണം : തെക്കന്‍ കേരളം -67 , വടക്കന്‍ കേരളം -73
 ഈ അനുപാതത്തില്‍ 24 ക്യാബിനെറ്റ് പദവികള്‍ വീതിച്ചാല്‍ കിട്ടേണ്ടത് തെക്കന്‍ കേരളത്തിന്‌ 11 -ഉം, വടക്കന്‍ കേരളത്തിന്‌ 13 -ഉം ആണ്. പക്ഷെ അലി മന്ത്രിയായിട്ടും വടക്കന്‍ കേരളത്തിന്‌ 10  പദവികള്‍ മാത്രമേ ഉള്ളൂ എന്ന് കാണാം. 
ഇനി പ്രാദേശിക സന്തുലനം ഭരണപക്ഷ എം.എല്‍.എ.മാരുടെ എണ്ണം നോക്കി അനാലിസിസ് നടത്തി നോക്കാം.
യു.ഡി.എഫിന് വടക്കന്‍ കേരളത്തില്‍ 38  പേരും തെക്കന്‍ കേരളത്തില്‍ 34 പേരും എം.എല്‍.എമാരുണ്ട്. 
 ഈ വിധത്തില്‍ 24 ക്യാബിനെറ്റ് പദവികള്‍ വീതിചാലും കിട്ടേണ്ടത് തെക്കന്‍ കേരളത്തിന്‌ 11 -ഉം, വടക്കന്‍ കേരളത്തിന്‌ 13 -ഉം ആണ്. പക്ഷെ അലി മന്ത്രിയായിട്ടും വടക്കന്‍ കേരളത്തിന്‌ 10  പദവികള്‍ മാത്രമേ ഉള്ളൂ എന്ന് കാണാം. 
ഇനി പ്രാദേശിക സന്തുലനം ജില്ല അടിസ്ഥാനത്തില്‍ എടുത്താലോ. 
72  ഭരണപക്ഷ എം.എല്‍.എ. മാരില്‍ 14 -ഉം മലപ്പുറം ജില്ലയില്‍ ആണ്. ഈ അനുപാതം നോക്കിയാല്‍ 24 പദവിയില്‍ 5 എണ്ണം മലപ്പുറം ജില്ലക്ക് അര്‍ഹതപ്പെട്ടതാണ്  അലി മന്ത്രിയായിട്ടും മലപ്പുറത്തിനു 5-ഇല്‍ കൂടിയിട്ടില്ല. അതോടെ പ്രാദേശിക സന്തുലന വാദവും അലി മന്ത്രിയാകുന്നതിനു തടസ്സമല്ല എന്ന് കാണാം.
ഇവിടെ നിങ്ങളുടെ മനസീല് ഒരു ചോദ്യം ഉയരാം കാസര്‍കോടിനും പാലക്കാടിനും മന്ത്രിമാര്‍ വേണ്ടേ എന്ന് ?
അലി മന്ത്രിയായില്ലെങ്കില്‍ പാലക്കാടിനും കാസര്‍കോടിനും മന്ത്രിമാരെ കിട്ടുമോ?
നമുക്ക് കാസര്‍കോടിന്റെ കാര്യം ചര്‍ച്ച ചെയ്യാം.
 സമീപ കാല ചരിത്രത്തിലേക്കൊന്നു നോക്കൂ. അധികം പോകണ്ട ഒരു 30  വര്ഷം പുറകിലേക്ക്. അന്നു (1982 ) മുതലാണല്ലോ യു.ഡി.എഫും എല്‍ ഡിഎഫും ഈ കോലത്തില്‍ ആയത്.അന്നു മുതല്‍ ഇന്ന് വരെ കാസര്‍കോട് ജില്ലക്ക് ആകെ രണ്ടു മന്ത്രിമാരെയേ കിട്ടിയിട്ടുള്ളൂ. അത് രണ്ടും ലീഗിന്റെ സംഭാവനയാണ്. സി.ടി. അഹമ്മദലിയും   ചെര്‍ക്കളം അബ്ദുള്ളയും. ഇനി ഇത്തവണ കാസര്‍കോട്ടെ രണ്ടു ലീഗ് എം.എല്‍.എ. മാരും പുതുമുഖമാണ്. 
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കൊടികുത്തിയ സമരപോരാളികള്‍ കയ്യൂരും
 കരിവെള്ളൂരും ഉണ്ടായിട്ടും ഒരു കാസര്‍കോടുകാരനും കഴിഞ്ഞ 30  വര്ഷം എല്‍.ഡി.എഫുകാര്‍ മന്ത്രിപദവി കൊടുത്തിട്ടില്ല. ഇക്കാര്യത്തില്‍ സി.പി.ഐ. യും മോശമല്ല. കഴിഞ്ഞ തവണ തലമുതിര്‍ന്ന നേതാവായ പള്ളിപ്രം ബാലന്‍  ഉണ്ടായിട്ടും ങ്ങേരെ മന്ത്രിയാക്കാതെ കൊല്ലം ജില്ലക്ക് രണ്ടു മന്ത്രിമാരെ നല്‍കി സി.പി.ഐ.ക്കാര്‍ ഒന്നും മറക്കരുത്
ഇനി പാലക്കാടിന്റെ കാര്യം. പാലക്കാട്‌ ജില്ലയില്‍ ലീഗിന് ഒരു അംഗമേയുള്ളൂ. അയാള്‍ പുതുമുഖവുമാണ്. കോണ്‍ഗ്രസിന്‌ 5  എം.എല്‍.എ. മാര്‍ ഉണ്ടായിട്ടും അവരെ തഴഞ്ഞ് രണ്ടു കോണ്‍ഗ്രസ്‌ എം.എല്‍.എ. മാര്‍ മാത്രമുള്ള കോട്ടയത്തെ രണ്ടുപേരെയും മന്ത്രിയാക്കി, രണ്ടു കോണ്‍ഗ്രസ്‌ എം.എല്‍.എ. മാര്‍ മാത്രമുള്ള മലപ്പുറത്തെ  രണ്ടുപേരെയും മന്ത്രിയാക്കി.അടൂര്‍ പ്രകാശിന് രണ്ടാം വട്ടം അവസരം നല്‍കിയതിനു പകരം പരിചയ സമ്പന്നനായ ഈഴവന്‍ കെ.അച്യുതനെയും നാലാം വട്ടം മന്ത്രിയാവുന്ന ആര്യാടന് പകരം സി.പി. 
മുഹമ്മദിനും അവസരം നല്‍കാമായിരുന്നു.
അപ്പോള്‍ കാസര്‍കോടിനും പാലക്കാടിനും മന്ത്രിമാര്‍ ഇല്ലാത്തത് ലീഗിന്റെ കുറ്റമല്ല എന്ന് ധ്യമായിക്കാണും
  എന്ന് കരുതുന്നു.
ഇനി ബാക്കിയുള്ളത് ഒരുപക്ഷേ വകുപ്പ് സന്തുലന വാദം മാത്രമായിരിക്കും.

എന്നാല്‍ അലിക്ക് കൊടുത്തിരിക്കുന്നത് ലീഗ് മന്ത്രിമാരില്‍ നിന്ന്
 അടര്‍ത്തിയെടുത്ത വകുപ്പുകള്‍ മാത്രമാണ് എന്നതിനാല്‍ ആ വാദം തുടക്കത്തിലേ പൊളിഞ്ഞു വീഴും. മാത്രമല്ല 17 എം.എല്‍.എ. മാരുള്ളപ്പോള്‍ ലീഗിന്റെ 
കയ്യിലുണ്ടായിരുന്ന വകുപ്പുകളില്‍ കൂടുതലൊന്നും ഇപ്പോഴുമില്ല. തദ്ദേശ സ്വയം ഭരണവകുപ്പിന്റെ ഭാഗമായിരുന്ന ഗ്രാമവികസനം കരുണാകരന്‍ മാറി ആന്റണി ലീഗിന്റെ സീറ്റ് വഴി മുഖ്യന്‍ ആയപ്പോള്‍ ലീഗില്‍ നിന്ന് എടുത്തു മാറ്റി. വ്യവസായ
 വകുപ്പിന്റെ ഭാഗമായിരുന്ന ഫാക്ടറീസ് ആന്‍ഡ്‌ ബോയിലേഴ്സ് വകുപ്പ് ഇപ്പോള്‍ ചാണ്ടി ഷിബുവിനും കൊടുത്തു. അതായത് പണ്ടുണ്ടായിരുന്ന വകുപ്പുകളില്‍ നിന്ന് അധികമായൊന്നും ലീഗ് നേടിയിട്ടില്ല, മറിച്ച് ഉള്ളത് പോയിരിക്കുകയാണ് എന്ന് വ്യക്തം.
അതോടെ വകുപ്പ് സന്തുലന വാദവും പൊളിയുകയാണ്.
 
പറയൂ ഇനിയെന്താണ് അലി മന്ത്രിയാവുന്നത് ദഹിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പറയാനുള്ള മുടന്തന്‍ ന്യായങ്ങള്‍.
 
ഇനി സാമുദായിക സന്തുലന വാദത്തിനു വിത്തും വളവും നല്‍കുന്ന മാര്‍ക്സിസ്റ്റ്‌കാരുടെ കാലത്തെ അവസ്ഥ നോക്കാം.
19 മന്ത്രിമാരില്‍ 13 ഹിന്ദു, 4 ക്രിസ്ത്യന്‍, 2 മുസ്ലിം.
 മുസ്ലിംകള്‍ക്കിടയില്‍ ഒരു സുകുമാരന്‍ നായരോ മുരളീധരനോ ഇല്ലാത്തതുകൊണ്ട് അത് വിവാദമായില്ലെന്നു മാത്രം.
ഇനി ചരിത്രത്തിലേക്ക് നോക്കിയാല്‍ മറ്റൊരു മലക്കം മറിച്ചിലും നമുക്ക് കാണാം.
1967-ലെ ഇ.എം.എസ്. മന്ത്രിസഭയില്‍ 14 മന്ത്രിമാര്‍, അതില്‍ 4
  പേര്‍ മുസ്ലിംകള്‍, ശതമാനം പറഞ്ഞാല്‍ 28.5714 
ഇപ്പോഴത്തെ ചാണ്ടി മന്ത്രിസഭയില്‍ 21 മന്ത്രിമാര്‍, അതില്‍ 6
  പേര്‍ മുസ്ലിംകള്‍, ശതമാനം പറഞ്ഞാല്‍ 28.5714 ഇ.എം.എസ് ചെയ്‌താല്‍ സാമൂഹ്യനീതി, ഉമ്മന്‍ചാണ്ടി ചെയ്‌താല്‍ വര്‍ഗീയത. നാണമില്ലേ അച്ചുമാമാ.
ലീഗിന്റെ പിന്തുണ കൊണ്ട് മാത്രമാണ് പല സീറ്റിലും (പ്രത്യേകിച്ച് മലബാറില്‍) കോണ്‍ഗ്രസ്‌ ജയിക്കുന്നത്.
അതേ പോലെ മാണിയുടെ പിന്തുണ കൊണ്ടാണ് കോട്ടയം-ഇടുക്കി ജില്ലകളിലും കോണ്‍ഗ്രസ്‌ പച്ചപിടിച്ചു നില്‍ക്കുന്നത്.
 മറ്റു ഘടകകക്ഷികള്‍ക്ക് ഒരു സീറ്റിലും സ്വന്തമായി ജയിക്കാന്‍ ആവില്ല എന്നത് സത്യമാണ്.
മുന്നും പിന്നും ആലോചിക്കാതെ എല്ലാ ഈര്‍ക്കിലി പാര്‍ട്ടികള്‍ക്കും
 മുന്നണിയില്‍ ഇടം കൊടുത്തു എന്നതാണ് കോണ്‍ഗ്രസ്സും യുഡിഎഫും ചെയ്ത തെറ്റ്. ഇത്തവണ CMP ക്കും JSS നും എം.എല്‍.എ. മാരുണ്ടായിരുന്നെന്കി- ലുള്ള അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ.
RSPB   താമരാക്ഷനും ബാബു ദിവാകരനും ഷിബുവും മൂന്നു വഴിക്ക് പോയപ്പോള്‍ ഒരാളെയും കോണ്‍ഗ്രസ്‌ മുന്നണിയില്‍ കക്ഷിയായി എടുക്കരുതായിരുന്നു. ഷിബുവിന് ഒരു പക്ഷെ ചവറയില്‍ കോണ്‍ഗ്രസിനെ തോല്പ്പിക്കനായേക്കും, പക്ഷെ കോണ്‍ഗ്രെസ്സില്ലാതെ ജയിക്കാനാവില്ല. ഈ യാതാര്‍ത്ഥ്യം  മനസ്സിലാക്കി 
കോണ്‍ഗ്രസില്‍ അംഗത്വം നല്‍കി ചവറയില്‍ സീറ്റ് കൊടുക്കാമായിരുന്നു.
 
ജേക്കബ് ഗ്രൂപിനോടും അങ്ങനെ ചെയ്യാമായിരുന്നു. DIC
  വിട്ട ജേക്കബ് ഒരു മുന്നനിയിലുമില്ലാതെ നില്‍ക്കുമ്പോള്‍ കൈപ്പത്തി ചിഹ്നത്തില്‍ ഒന്നോ രണ്ടോ സീറ്റ് കൊടുക്കുകയായിരുന്നു വേണ്ടത്. കോണ്‍ഗ്രസ്‌ ഇല്ലാതെ പിറവത് പോലും ജയിക്കാനാവില്ല എന്ന് ജേക്കബിന് അറിയാം.
ഗൌരിയമ്മ ഇല്ലാത്ത JSS -ഉം രാഘവന്‍ ഇല്ലാത്ത CMP -യും ദുര്‍ബലമായ
 പാര്‍ട്ടികളായി അടുത്ത ഇലക്ഷനില്‍ മാറും, ഒരുപക്ഷെ തമ്മിലടിച്ചു പിരിയും. അപ്പോള്‍ സി.പി. ജോണ്‍, രാജന്‍ ബാബു, ഷാജു തുടങ്ങിയ നേതാക്കളെ പാര്‍ട്ടി അംഗത്വം നല്‍കി സീറ്റ് കൊടുക്കുകയാണ് കോണ്‍ഗ്രസ്‌ വേണ്ടത്. 

പിള്ളയോട് ഇടഞ്ഞു നില്‍ക്കുന്ന ഗണേശന് അടുത്ത തവണ യു.ഡി.എഫ്. സീറ്റ്
 നല്‍കുന്നുണ്ടെങ്കില്‍ കൈപ്പത്തി ചിഹ്നത്തില്‍ മാത്രം നല്‍കുക. അല്ലെങ്കില്‍ അവരെയൊക്കെ വീണ്ടും മന്ത്രിമാരായി ചുമക്കേണ്ടി വരും.

ഒന്നുമല്ലാതാവുന്നതിനേക്കാള്‍ നല്ലത് എം.എല്‍.എ. ആവുന്നത് ആണെന്ന്
 അവര്‍ക്കറിയാം. അതിലൂടെ കൂടുതല്‍ മന്ത്രിസ്ഥാനം കോണ്‍ഗ്രസിന്‌ ഏറ്റെടുക്കാം. ചെറിയ ഘടക കക്ഷികള്‍ മൂലം പണ്ട് മന്ത്രിയാവാന്‍  പറ്റാതായവര്‍ക്ക്   അങ്ങനെ അവസരവും ലഭിക്കും. പക്ഷെ ലീഗിനോടും മാണിയോടും ഈ കളി നടത്തുന്നത് ആത്മഹത്യാപരം ആയിരിക്കും. അവര്‍ ഒന്നോ രണ്ടോ സീറ്റില്‍ ഒതുങ്ങുന്ന പാര്ട്ടികളല്ല എന്നത് തന്നെ കാരണം.
ഇവിടെയും  നിങ്ങളുടെ മനസീല് ഒരു ചോദ്യം ഉയരാം
അഞ്ചാം മന്ത്രിയെ കൊടുത്തത്  കൊണ്ട് UDF ന് എന്ത് രാഷ്ട്രീയ നേട്ടം ഉണ്ടായി?
അഞ്ചാം മന്ത്രിയെ കിട്ടിയത് കൊണ്ട് ലീഗിന് എന്ത് രാഷ്ട്രീയ നേട്ടം ഉണ്ടായി ?
യു.ഡി.എഫിന് രാഷ്ട്രീയ നേട്ടം ഉണ്ടാവാന്‍ വേണ്ടിയാണ് അഞ്ചാം മന്ത്രിയെ ചോദിച്ചത് എന്ന് ഒരു ലീഗുകാരനും പറഞ്ഞിട്ടില്ല.ലീഗിന് വാക്ക് കൊടുത്താല്‍ പാലിക്കണം എന്ന് മുന്നണി നേതൃത്വത്തെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രമായിരുന്നു.

രാഷ്ട്രീയ
  ശിഖണ്ടികളെ മുന്നില്‍ നിര്‍ത്തിയും ജാതിക്കോമരങ്ങളെ കൊണ്ട് ഉമ്മാക്കി കാണിച്ചും ലീഗിനെ പേടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തിരിച്ചടിച്ചതാണ്. ലീഗിനുണ്ടായ നേട്ടം ലീഗ് കറിവേപ്പിലയോ ചെണ്ടയോ ആണെന്ന് തെറ്റിധരിച്ചവരെ അല്ല എന്ന് ഓര്‍മ്മിപ്പിക്കാനും പിള്ളേരെ പറ്റിക്കും പോലെ ലീഗിനെ 
പറ്റിക്കാന്‍ നിന്നുതരില്ല എന്ന് പഠിപ്പിക്കാനുമായി എന്നതാണ്. ലീഗിനെ ഫൂള്‍ ആക്കാന്‍ ശ്രമിക്കുകയായിരുന്നു കോണ്‍ഗ്രസ്‌ എന്ന് പറഞ്ഞാല്‍ ചെന്നിത്തല പോലും മറുത്ത് പറയില്ല. അതും സത്യമാണ്.
 
മന്ത്രിസഭാ രൂപീകരണ സമയത്ത് വെറും 9
  എം.എല്‍.എ. ഉള്ള മാണി 3 പദവികള്‍ക്ക്വാശി പിടിച്ചപ്പോള്‍ കോണ്‍ഗ്രസ്‌ ഭയന്നു. സീറ്റ് വിഭജനത്തില്‍ ഒതുക്കപ്പെട്ട  മാണി എല്‍.ഡി.എഫിലേക്ക് പോകുമോ എന്ന്. ജോസഫ്‌ ഗ്രൂപ്പിനെയും ജോര്‍ജിനെയും ചൂണ്ടിക്കാട്ടി മാണിയും ഒരു കളി കളിച്ചു, പാര്‍ട്ടി നെടുകെ 
പിളര്‍ന്നാല്‍ കൂറുമാറ്റ നിരോധന നിയമം ഫലം കാണില്ലെന്ന്. ഈ സമയത്ത്
 കോണ്‍ഗ്രസിലും ആഭ്യന്തര പ്രശ്നങ്ങള്‍ ധാരാളം -സമുദായ വീതം, ഗ്രൂപ്പ് വീതം,പട്ടികജാതി, വനിതാ തുടങ്ങിയവ. ഒടുവില്‍ ലീഗ് സ്വന്തം കാര്യം പിന്നീടത്തെക്ക് നീക്കിവെച്ചു മുന്നണിയെയും മന്ത്രിസഭയെയും പാളത്തില്‍ കയറ്റാനുള്ള ശ്രമത്തില്‍ ആയിരുന്നു. 5 പദവിക്ക്  അര്‍ഹാതയുന്ടെന്നു പകല്‍ പോലെ ആര്‍ക്കും വ്യക്തമായതായതിനാല്‍ അതിനു വലിയ തടസ്സം പിന്നീടുണ്ടാവില്ലെന്നും കരുതി. എന്നാല്‍ പിന്നീടങ്ങോട്ട് കോണ്‍ഗ്രസ്‌ പൊട്ടന്‍ കളിക്കുകയായിരുന്നു. ചാണ്ടിയും ചെന്നിയും തങ്കച്ചനും പൊട്ടന്മാരായി  അഭിനയിച്ചു. ആ കളി നിര്‍ത്താന്‍ പാണക്കാട് തങ്ങള്‍ മുഖ്യമന്ത്രി ആയി അഭിനയിച്ചു. കളത്തിനു പുറത്തു നിന്ന് ഓരോരുത്തരെക്കൊണ്ട് 
കൂവിക്കലും കല്ലെറിയിക്കലുമായി പിന്നീട് കോണ്‍ഗ്രസ്‌ കളി. ഒടുവില്‍
 റഫറിയുടെ കയ്യില്‍ നിന്ന് പാണക്കാട് തങ്ങള്‍ വിസില്‍ വാങ്ങി ഊതുമെന്ന ഘട്ടത്തിലാണ് ചാണ്ടിക്ക് ബോധം വന്നത്.
ഇനിയിപ്പോള്‍, ഈ മന്ത്രി സഭയില്‍ കേരളത്തില്‍ 12ശതമാനം മാത്രം ഉള്ള നായന്മാരില്‍ നിന്ന് കാര്‍ത്തികേയനും തിരുവഞ്ചൂരും ശിവ കുമാറും കെ.പി മോഹനനും ഗണേഷ്‌ കുമാറും അടക്കം അഞ്ചു മന്ത്രിമാര്‍ ഉള്ളത് കൊണ്ടോ 19ശതമാനം ഉള്ള കൃസ്ത്യാനികളില്‍ നിന്ന് ഉമ്മന്‍ ചാണ്ടി, കെ.എം മാണി, കെ.സി ജോസഫ്‌, പി.ജെ ജോസഫ്‌ , അനൂപ്‌ ജേക്കബ്‌ , ഷിബു ബേബി ജോണ്‍, പി.സി ജോര്‍ജ്‌ എന്നീ ഏഴു പേരെ ഒന്നിച്ചു കണ്ടപ്പോഴോ തോന്നാത്ത ഈ സന്തുലനത്തിന്‍റെ വായു രോഗം 26.5 വരുന്ന മുസ്ലിം സമുദായത്തില്‍ നിന്ന് ഒരു അഞ്ചാം മന്ത്രി തഞ്ചത്തില്‍ കേറാന്‍ ശ്രമിച്ചപ്പോള്‍ ഇടതിനും വലതിനും സമദൂര ജാതി കൊമാരങ്ങള്‍ക്കും ചിക്കന്‍ ഗുനിയ പോലെ പടര്‍ന്നു പിടിച്ചപ്പോള്‍ പാവം ഓ.രാജഗോപാലും സുരേന്ദ്രനും കുമ്മനവും ഒക്കെ കച്ചോടം മതിയാക്കി കാശിക്ക് പോവേണ്ട ഗതികേടാണ് വന്നു പെട്ടിര്‍ക്കുന്നത്... ഗോള്‍വള്‍ക്കറുടെ ബാധ ഇങ്ങനെ ഒരേ സമയം അച്യൂമാമനും കിങ്ങിണികുട്ടനും പേരുന്ന നായന്മാര്‍ക്കും വെള്ളപള്ളിക്കും ഒന്നിച്ചു കേറിയാല്‍ അടിച്ചിറക്കാന്‍ മതേതര കേരളത്തില്‍ ശ്രീ നാരായണനും അയ്യങ്കാളിയും മക്തി തങ്ങളും സഹോദരന്‍ അയ്യപ്പനും എ.കെ.ജി യും വക്കം മൌലവിയും ഒന്നിച്ചു വന്നാല്‍ പോലും നടക്കും എന്ന് തോന്നുന്നില്ല...

Share

Twitter Delicious Facebook Digg Stumbleupon Favorites